പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിച്ച് സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കുമളി മേട്ടില്‍ ഷംല (63), ഇടുക്കി ബൈസണ്‍വാലി വാഴക്കല്ലുങ്കല്‍ മണി(65) എന്നിവരാണ് മരിച്ചത്. ഇരു കാറുകളിലുമുണ്ടായിരുന്ന എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.
കുമളിയില്‍ നിന്നു അങ്കമാലിയിലേക്ക് പോയ കാറും കൂത്താട്ടുകുളത്തു നിന്നു ബൈസണ്‍വാലിയിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ തകര്‍ന്നു. മണിയുടെ ജേഷ്ഠന്‍ ഹരിഹരന്‍, ഭാര്യ ഓമന, മകന്‍ അരുണ്‍, മറ്റൊരു സഹോദരന്‍ രാജന്‍, മകന്‍ ദീപേഷ് എന്നിവരെ പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷംലയുടെ മകന്‍ ഷിയാസ് ഓടിച്ചിരുന്ന കാറില്‍ ആറുമാസം പ്രായമുള്ള മകന്‍ ഇയാന്‍, മൂത്ത മകള്‍ സുല്‍ഫി എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.