കുളിക്കുന്നതിനിടെ ബി.ബി.എ വിദ്യാർഥി പെരിയാറിന്‍റെ കൈവഴിയിൽ മുങ്ങിമരിച്ചു

ദേശം (എറണാകുളം): ബി.ബി.എ വിദ്യാർഥി കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പെരിയാറിന്‍റെ കൈവഴിയിൽ മുങ്ങിമരിച്ചു. വൈറ്റില തമ്മനം ചക്കരപ്പറമ്പ് പറയൻകണ്ണായത്ത് വീട്ടിൽ അജയൻ - ആശ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽപെട്ട സജിത്താണ് ( അച്ചു-21 ) മരിച്ചത്.

പെരിയാറിന്‍റെ കൈവഴിയായ തൂമ്പാത്തോട് ക്രഷർക്കടവിലായിരുന്നു അപകടം. സജിത്തിന്‍റെ പിതാവ് അജയന്‍റെ ജ്യേഷ്ഠൻ രാജന്‍റെ  ഭാര്യ ദേശം പുറയാർ സ്വദേശിനി ഗീത ( മുൻ സി.ഡി.എസ് അധ്യക്ഷ ) കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ബാത്ത്റൂമിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. അന്ന് മുതൽ സജിത്ത് ഗീതയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 11.45ഓടെ  മറ്റ് രണ്ട് കൂട്ടുകാരും ചേർന്നാണ് പുഴയിൽ കുളിക്കാനെത്തിയത്.

സജിത്ത് പുഴയിലേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി വീഴുകയും, ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും   അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പറയുന്നു.

ആലുവ ഉളിയന്നൂരിലെ മുങ്ങൽ വിദഗ്ദരെത്തി ഒരു മണിക്കൂറിനകം മൃതദേഹം കണ്ടെടുത്തു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശരത്, അപ്പു

Tags:    
News Summary - The student drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.