കഴുത്തിന് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു; നിറയെ ദുരൂഹത

മാരാരിക്കുളം: കഴുത്തിന് പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ്  രാധാ ഭവനത്തില്‍ മുരളീധരന്‍ നായര്‍ (65) ആണ് മരിച്ചത്.

കഴിഞ്ഞ ആറാം തീയതിയാണ് മുരളീധരന്‍ നായരെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. പശു വളര്‍ത്തല്‍ ഉപജീവനമാക്കിയ ഇദ്ദേഹം പശുവിനെ പരിചരിക്കുന്നതിനടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസില്‍ വിവരം നല്‍കിയിരുന്നു.

നാട്ടുകാരും സംഭവത്തിലെ ദുരൂഹത പൊലീസിനെ അറിയിച്ചിരുന്നു.ബുധനാഴ്ച പുലര്‍ച്ചയോടെ മുരളീധരന്‍ നായര്‍ മരിച്ചു. പോസ്റ്റ് മോര്‍ട്ടം വേണമെന്ന് ഡോക്ടര്‍മാരാണ് നിര്‍ദ്ദേശം നല്‍കിയത്. വിവരം അറിഞ്ഞ് മാരാരിക്കുളം പൊലീസ് ആശുപത്രിയിൽ  എത്തിയെങ്കിലും ബന്ധുക്കളോ നാട്ടുകാരോ എത്താത്തതിനാല്‍ ഇന്‍ക്വസ്റ്റ് നടന്നില്ല. പൊലീസും ശാസ്ത്രീയ അന്വേഷണ വിഭാഗവും മുരളീധരന്‍ നായരുടെ വീട്ടിലെത്തി പരിശോധന നടത്തി.

വ്യാഴാഴ്ച പോസ്റ്റ് മോര്‍ട്ടം നടക്കും. മുരളീധരന്‍ നായര്‍ക്ക് നേരെ ഇതിന് മുമ്പും ആക്രമണം നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തിന് മുമ്പ് മുരളീധരന്‍ നായരുടെ ഭാര്യ രാധക്കും പരിക്കേറ്റിരുന്നു. അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്ന് മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്.രാജേഷ് പറഞ്ഞു. 

Tags:    
News Summary - The patient who had neck injury died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.