അബൂദബി: കാസര്‍കോട് റെയിൽവേ സ്റ്റേഷന് പ്ലാറ്റ്ഫോമിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. അബൂദബിയിൽ കണ്ണട സ്ഥാപനം നടത്തിവന്ന കാസര്‍കോട് സ്വദേശി ചെമ്മനാട് കടവത്ത് ബഷീര്‍ (62) ആണ് മരിച്ചത്.
ബഷീറിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. പിതാവിന്റെ മരണവിവരമറിഞ്ഞ് അബൂദബിയില്‍നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം ചെമ്മനാട് തറവാട് വീട് സന്ദര്‍ശിച്ചശേഷം മംഗളൂരുവിലേക്ക് പോയിരുന്നു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചെമ്മനാട്ടെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിനിൽനിന്ന് ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.
പരിക്കേറ്റ ബഷീറിനെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നടത്തി മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരുവിലായിരുന്നു ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: സുലൈഖ. മക്കള്‍: ഹാനിയ, ഡോ. നിഹാല, ലാസ്മിയ, റീമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.