അരൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമ്പളങ്ങി കോഴപിള്ളി വീട്ടിൽ ആനന്ദൻ (54) ആണ് മരിച്ചത്. അരൂർ - തുറവൂർ ഉയരപ്പാതാ നിർമാണം നടക്കുന്ന ദേശീയപാതയിൽ കെൽട്രോൺ കവലക്ക് സമീപം ബുധനാഴ്ച രാവിലെ ഒമ്പതുമണിക്കായിരുന്നു അപകടം.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ലോജിങ് ഗ്യാങ്ട്രി സ്ഥാപിച്ചതിനാൽ റോഡിന് വീതി കുറവാണ്. ഗ്യാങ്ട്രിയുടെ സംരക്ഷണത്തിന് വേണ്ടി കോൺക്രീറ്റ് ബ്ലോക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ തട്ടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ കണ്ടെയ്നർ പിന്നിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് പാതയിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ആനന്ദിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആനന്ദും, കുടുംബവും കുറച്ചു നാളായി ചേർത്തല ഒറ്റപ്പുന്നയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഫ്ലാറ്റുകളിൽ പോളിഷ് ജോലികൾ ചെയ്തുവരികയായിരുന്നു ആനന്ദൻ. സംസ്കാരം വ്യാഴാഴ്ച 12ന് കുമ്പളങ്ങിയിൽ. ഭാര്യ: ശ്രീജ. മക്കൾ: അനുപമ ആനന്ദ് (ആയുർവേദ മെഡിക്കൽ വിദ്യാർഥിനി), പരേതനായ അനൂപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.