ലഖ്നോ: യു.പിയിൽ ഗുണ്ടാത്തലവൻ വികാസ് ദുബെയെ പിടികൂടാനുള്ള ശ്രമത്തിനിടെ എട്ടു പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്ന പൊലീസുകാരനും സ്റ്റേഷൻ ഓഫിസറുമായ വിനയ് തിവാരിയെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കാൺപൂർ ജില്ലയിലെ ചൗബെയ്പുർ പൊലീസ് സ്റ്റേഷൻ ഓഫിസറാണ് ഇയാൾ. ആരോപണങ്ങൾ കൃത്യമായി അന്വേഷിക്കുമെന്ന് ഐ.ജി മോഹിത് അഗർവാൾ പറഞ്ഞു. ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ, അവരെ സർവിസിൽ നിന്ന് നീക്കി ജയിലിലടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാസ് ദുബെയെ പിടികൂടാൻ യു.പി പൊലീസ് 25 സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
ഇതിന് 500ഓളം മൊബൈൽ ഫോണുകൾ പരിശോധിക്കുന്നുണ്ട്. ദൗത്യത്തിന് യു.പി പൊലീസിെൻറ പ്രത്യേക ദൗത്യസേനയുടെ സഹായവും തേടി. ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 50,000 രൂപ നൽകും. ഇതിനിടെ ദുബെയുടെ ബംഗ്ലാവ് ജില്ല അധികൃതർ പൊളിച്ചു നീക്കി. കെട്ടിടങ്ങളും ആഡംബര കാറുകളുമെല്ലാം ബുൾഡോസർ ഉപയോഗിച്ചാണ് തകർത്തത്.
കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ പരിക്കേറ്റ ഏഴ് പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണ്. കൊല്ലപ്പെട്ടവരുെട കുടുംബത്തിന് ഒരു കോടി വീതം ധനസഹായം നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.