ലഖ് വിയുടെ തടങ്കല്‍ വീണ്ടും നീട്ടി

ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിൻെറ സൂത്രധാരനും  ലഷ്കറെ ത്വയ്യിബ കമാൻഡറുമായ സകിയ്യുറഹ്മാൻ ലഖ് വിയെ വീണ്ടും കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ പരാതിയെ തുട൪ന്നാണ് പാകിസ്താൻെറ നടപടി. മറ്റൊരു കേസിലാണ് ലഖ് വിയെ  വീണ്ടും തടങ്കലിൽ ആക്കിയത്. ലഖ് വിയുടെ കരുതൽ തടങ്കൽ തിങ്കളാഴ്ച ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. ജാമ്യം അനുവദിച്ചതിന് ശേഷവും തടങ്കലിൽ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു  കോടതിയുടെ നടപടി.

2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ ലഖ് വിയടക്കം ഏഴ് പേരെ 2009 നാണ് പാകിസ്താൻ അറസ്റ്റ് ചെയ്തത്. ആക്രമണത്തിനായി 10 പേ൪ക്ക് പരിശീലനം നൽകി എന്നതാണ് ലഖ് വിക്കെതിരെയുള്ള കുറ്റം. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 18 ന് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി ലഖ് വിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ  എതി൪പ്പിനെ തുട൪ന്ന് പാകിസ്താൻ ലഖ് വിയെ കരുതൽ തടങ്കലിൽ വെക്കുകയായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് ലഖ് വിയെ മോചിപ്പിക്കാൻ ഇസ്ലാമാബാദ് ഹൈകോടതി ഉത്തരവിട്ടത്.  ലഖ് വി  ഇന്ന് മോചിതനാകാനിരിക്കെയാണ് മറ്റൊരു കേസിൽ വീണ്ടും കരുതൽ തടങ്കലിലാക്കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.