ന്യൂഡൽഹി: അയോധ്യയിലെ ബാബരി മസ്ജിദ് തക൪ത്ത ഭൂമിയിൽ രാമക്ഷേത്രം പണിയണമെന്ന ഉത്ത൪പ്രദേശ് ഗവ൪ണ൪ രാം നായിക്കിൻെറ അഭിപ്രായപ്രകടനം പക്ഷപാതപരമായ രാഷ്ട്രീയ പ്രസ്താവനയാണെന്നും അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കം ചെയ്യണമെന്നും ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് രജീന്ദ൪ സച്ചാ൪ ആവശ്യപ്പെട്ടു.
രാമക്ഷേത്ര നി൪മാണം ഏവരുടെയും ആഗ്രഹമാണെന്ന പ്രസ്താവന വഴി രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ മാത്രമല്ല, മതപരമായ ഭിന്നത ആഗ്രഹിക്കാത്ത മുഴുവൻ ജനങ്ങളെയുമാണ് ഗവ൪ണ൪ അവഹേളിച്ചത്. പുറത്താക്കാൻ തക്കതായ കാരണമാണിതെന്നും മറ്റൊരു സംസ്ഥാനത്തേക്ക് സ്ഥലം മാറ്റാനെങ്കിലും കേന്ദ്രസ൪ക്കാ൪ തയാറാവണമെന്നും സച്ചാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.