വന്ധ്യംകരണ ശസ്ത്രക്രിയ: നാലു സ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍

ബിലാസ്പൂ൪: ചത്തീസ്ഗഡിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീകളിൽ നാല് പേ൪ കൂടി ആശുപത്രിയിൽ. ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയരായ 28 പേരിൽ നാല് പേരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത്. ബിലാസ്പൂ൪ ജില്ലയിലെ പെന്ദാരയിലുള്ള ആശുപത്രിയിൽ ഞായറാഴ്ച നടത്തിയ ക്യാമ്പിലാണ് ഇവ൪ ശസ്ത്രക്രിയക്ക് വിധേയരായത്.

ഡോക്ട൪മാ൪ 28 വന്ധ്യംകരണ ശസ്ത്രക്രിയകളും ഒരു മണിക്കൂറിനുള്ളിലാണ് ചെയ്തതെന്നാണ് റിപ്പോ൪ട്ട്. അതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ബിലാസ്പൂരിൽ ശനിയാഴ്ച നടത്തിയ ക്യാമ്പിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ 11 സ്ത്രീകൾ മരിക്കുകയും 47 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചീഫ് മെഡിക്കൽ ഹെപത്ത് ഓഫീസ൪ ഉൾപ്പെടെ നാലുഡോക്ട൪മാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.