ന്യൂയോ൪ക്ക്: നഗരത്തിലൂടെ ഒരു യുവതി നിശബ്ദയായി നടന്നുപോകവെ 10 മണിക്കൂറിനിടെ 100 തവണ ശല്യപ്പെടുത്തൽ നേരിടേണ്ടി വന്ന വീഡിയോ ഓൺലൈനിൽ തരംഗം സൃഷ്ടിക്കുന്നു. അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോ൪ക്കിലെ മാൻഹാട്ടൻ തെരുവിലൂടെ നടന്നു പോകുന്ന യുവതിയെ വഴിയരികിൽ നിന്നും കമൻറടിച്ചും അശ്ളീലത പറഞ്ഞും ശല്യപ്പെടുത്തിയത് നിരവധി പേരാണ്. ഇതിൽ ഒരാൾ അവരുടെ കൂടെ അഞ്ചു മിനിട്ടോളം ഒപ്പം നടക്കുകയും ചെയ്തു.
10 മണിക്കൂ൪ ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റ് ചെയ്ത് രണ്ട് മിനിറ്റാക്കി ചുരുക്കുകയായിരുന്നു. ചൊവ്വാഴ്ച ഓൺലൈനിലിട്ട വീഡിയോ ഇതിനകം പത്തു ലക്ഷം പേ൪ കണ്ടു കഴിഞ്ഞു. റോബ് ബ്ളിസ് എന്നയാളാണ് ഇത്തരമൊരു വിഡിയോ തയ്യാറാക്കിയത്. അദ്ദഹേം തന്നെയാണ് ക്യാമറയെടുത്തത്. പുറത്ത് ബാഗിനു പിറകിൽ ക്യാമറ വെച്ചു കെട്ടിയാണ് അദ്ദഹേം ഇത് ഷൂട്ട് ചെയ്തത്.
സോഷാന റോബ൪ട്ട്സ് എന്ന അഭിനേത്രിയായിരുന്നു നഗരത്തിലൂടെ നടന്നു നീങ്ങിയത്. കറുപ്പ് നിറത്തിലുള്ള ടോപ്പും ജീൻസുംഅണിഞ്ഞായിരുന്നു നടത്തം. പലരും പല തരത്തിലായിരുന്നു ഇവരോട് പെരുമാറിയത്. ലൈംഗിക ചുവയുള്ള കമൻറുകൾക്കു പുറമേ ചിലരെങ്കിലും സൗഹൃദ ആശംസകളുമായും വന്നു.
നഗരം ഏതായാലും ഒറ്റക്കു യാത്ര ചെയ്യുന്ന സ്ത്രീക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ഒട്ടും വ്യത്യസ്തമല്ളെന്നാണ് വീഡിയോ നൽകുന്ന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.