തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് ആ൪.ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോ൪പറേഷൻ ചെയ൪മാൻ സ്ഥാനത്ത് നിലനി൪ത്തുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ള ചെയ൪മാൻ സ്ഥാനത്ത് തുടരുന്നതിലെ അയോഗ്യത മറികടക്കുകയാണ് ലക്ഷ്യം. ഡയറക്ട൪ അല്ലാത്ത ചെയ൪മാൻ പദവിക്ക് സാധുത നൽകാനും അധ്യക്ഷസ്ഥാനം വഹിക്കാതിരിക്കുന്ന തരത്തിലുമാണ് ഭേദഗതി. വെള്ളിയാഴ്ച ചേ൪ന്ന കോ൪പറേഷൻ യോഗത്തിൽ പിള്ളതന്നെയാണ് ഈ നി൪ദേശം കൊണ്ടുവന്നതെന്നാണ് സൂചന. യോഗം ഇത് അംഗീകരിക്കുകയും സ൪ക്കാ൪അംഗീകാരത്തിന് സമ൪പ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സ൪ക്കാ൪ അംഗീകരിച്ചാൽ പിള്ള ചെയ൪മാൻ സ്ഥാനത്ത് തുടരുന്നതിലെ അനിശ്ചിതത്വം തൽക്കാലത്തേക്കെങ്കിലും മറികടക്കാനാകുമെന്നാണ് കരുതുന്നത്.
കോ൪പറേഷൻറ ചെയ൪മാൻ പദവിയിൽ പിള്ളക്ക് തുടരാനുള്ള അവസാനവഴിയെന്ന നിലയിലാണ് നിയമഭേദഗതിക്ക് ഡയറക്ട൪ബോ൪ഡ് യോഗം തീരുമാനമെടുത്തത്.ഡയറക്ട൪ അല്ലാത്ത, അധ്യക്ഷസ്ഥാനമില്ലാത്ത, ചെയ൪മാൻ പദവി എന്നാണ് കോ൪പറേഷൻെറ ആ൪ട്ടിക്ക്ൾസ് ഓഫ് അസോസിയേഷനിൽ വരുത്തുന്ന ഭേദഗതി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പിള്ളയെ കോ൪പറേഷൻ ചെയ൪മാനാക്കിയതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ നിയമപ്രശ്നം ഉയ൪ന്നിരുന്നു. കമ്പനി ആക്ട് പ്രകാരം രൂപവത്കരിച്ച കോ൪പറേഷൻെറ ചെയ൪മാൻ സ്ഥാനത്ത് ഡയറക്ട൪ അല്ലാത്ത ബാലകൃഷ്ണപിള്ളക്കിരിക്കാൻ കഴിയില്ളെന്ന വാദം കോടതിക്ക് മുന്നിലുമത്തെിയിരുന്നു. ഭേദഗതി അംഗീകരിക്കുന്നതിന് മുമ്പ് നിയമ പ്രശ്നങ്ങൾ സ൪ക്കാറിന് പരിശോധിക്കേണ്ടി വരും. ഡയറക്ട൪ സ്ഥാനവും അധ്യക്ഷനുമല്ലാത്തയാൾക്ക് കാബിനറ്റ് പദവി നൽകുന്നത് എന്തിനെന്ന വിഷയവും ഉയ൪ന്നേക്കും. ഇന്നലെ ചേ൪ന്ന യോഗത്തിൽ ഡയറക്ടറായ ഗോപാലമേനോനാണ് അധ്യക്ഷത വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.