ന്യൂഡൽഹി: ഒരു ദിവസത്തെ ഇടവേളക്കു ശേഷം അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്. കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ സെക്ടറിൽ അതിർത്തി രക്ഷാസേനയുടെ പോസ്റ്റുകൾക്ക് നേരെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ടുകൾ.
വെടിനിർത്തൽ ലംഘിച്ച് ഇൗ മാസം ആദ്യം മുതൽ അതിർത്തിയിൽ പാകിസ്താൻ നടത്തിയ വെടിവെപ്പിന് വ്യാഴാഴ്ച രാത്രിയോടെയാണ് ശമനമുണ്ടായത്. ഒമ്പതു ദിവസമായി പാകിസ്താൻ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പാകിസ്താെൻറ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തോട് പ്രതിരോധ മന്ത്രി അരുൺ ജെയ്റ്റ്ലി നിർദേശം നൽകിയിരുന്നു. ഇന്ത്യ തിരിച്ചടിച്ചതോടെയാണ് പാകിസ്താൻ ആക്രമണം താൽക്കാലികമായി നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.