പള്ളുരുത്തി: നഗരസഭയുടെ പള്ളുരുത്തി അഗതി മന്ദിരത്തില്‍നിന്ന് യുവതി ചാടിപ്പോയി. അനിതയെന്ന ഇരുപതുകാരിയാണ് തിങ്കളാഴ്ച രാവിലെ അഗതിമന്ദിരത്തിന്‍െറ മതില്‍ചാടി രക്ഷപ്പെട്ടത്. രാവിലെ കുളിക്കാന്‍ അന്തേവാസികളെ ഇറക്കിയ സമയത്ത് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെടുകയായിരുന്നു. അഗതിമന്ദിരം അധികൃതര്‍ പള്ളുരുത്തി പൊലീസിന് നല്‍കിയ പരാതിയത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടത്തെിയത്. പള്ളുരുത്തി കടേഭാഗം പ്രദേശത്ത് തനിച്ച് നില്‍ക്കുകയായിരുന്ന യുവതിയെ വനിതാ സിവില്‍ പൊലീസ് ഓഫിസറായ ഷീബ കണ്ടത്തെുകയായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് അനിതയെന്ന് അഗതിമന്ദിരം അധികൃതര്‍ പറഞ്ഞു. ബംഗാളിയായ യുവതി മൂന്നുവര്‍ഷം മുമ്പാണ് അഗതിമന്ദിരത്തില്‍ എത്തിയത്. രാവിലെ ഏഴോടെ ഉയരമുള്ള പിന്നിലെ മതില്‍ ചാടിക്കടന്നാണ് യുവതി രക്ഷപ്പെട്ടത്. പൊതു അവധിയായതിനാല്‍ അധികം ജീവനക്കാരും അഗതിമന്ദിരത്തില്‍ ഉണ്ടായിരുന്നില്ല. ഉള്‍ക്കൊള്ളാവുന്നതിനെക്കാള്‍ കൂടുതല്‍ അന്തേവാസികളാണ് മന്ദിരത്തില്‍ ഉള്ളത്. എന്നാല്‍, ഇതിനനുസരിച്ചുള്ള ജീവനക്കാരുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.