സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് തോറ്റു; 2-4 ന്‌

ഡൊണോസ്റ്റിയ (സ്പെയിൻ): കരുത്തരായ റയൽ മാഡ്രിഡിന് സ്പാനിഷ് ലീഗിൽ കനത്ത തോൽവി. രണ്ടിനെതിരെ നാലുഗോളുകൾക്കാണ് റയൽ സോസീഡാഡ് മാഡ്രിഡിനെ തോൽപ്പിച്ചത്. സൂപ്പ൪താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും മികച്ച ആക്രമണമാണ് റയൽ കളിയുടെ തുടക്കത്തിൽ കാഴ്ചവെച്ചത്. എന്നാൽ റയലിൻെറ പ്രതിരോധത്തിലുണ്ടായ വിള്ളൽ സൊസീഡാഡ് മുതലാക്കുകയായിരുന്നു. അഞ്ചാം മിനിറ്റിൽ സെ൪ജിയോ റാമോസും 11ാം മിനിറ്റിൽ ഗാരത് ബെയ്ലിയുമാണ് റയലിൻെറ ഗോളുകൾ നേടിയത്. എന്നാൽ ഈ മികവ് പിന്നീട് തുടരാനായില്ല.

സൊസീഡാഡിന് വേണ്ടി 35ാം മിനിറ്റിൽ ഇനിഗോ മാ൪ട്ടിനസ്, 41, 65 മിനിറ്റുകളിൽ ഡേവിഡ് സുറുടുസ, 75ാം മിനിറ്റിൽ കാ൪ലോസ് വേല എന്നിവരാണ് ഗോൾ നേടിയത്. പുതിയ സീസണിൽ വൻ തുകക്ക് താരങ്ങളെ വാങ്ങിയ റയലിന് കനത്ത തിരിച്ചടിയാണ് സീസണിലെ തുടക്കത്തിൽ തന്നെയുണ്ടായ തോൽവി.

മറ്റൊരു മത്സരത്തിൽ വില്ലാറയലിനെ ബാഴ്സലോണ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 82ാംമിനിറ്റിൽ സാൻട്രോ റമിറസാണ് ബാഴ്സയുടെ ഗോൾ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.