മാനന്തവാടി: കാലവര്‍ഷം കനത്തതോടെ മാനന്തവാടി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപൊക്ക ഭീഷണിയില്‍. ചെറുപുഴ, വള്ളിയൂര്‍ക്കാവ്, താഴെയങ്ങാടി, ഇല്ലത്തുവയല്‍, കൊയിലേരി, ആറാട്ടുതറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. മഴ ശക്തമായാല്‍ ഇവിടങ്ങളിലെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കേണ്ടതായി വരും. മഴ ശക്തമാണെങ്കിലും നാശനഷ്ടങ്ങള്‍ കാര്യമായി ഉണ്ടായിട്ടില്ല. ചില ഭാഗങ്ങളില്‍ മരം വീണ് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും ഉണ്ടാകുന്നുണ്ട്. ചൊവ്വാഴ്ച രാത്രിവരെ മാനന്തവാടി താലൂക്കില്‍ കാര്യമായ കാലവര്‍ഷ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെറുപുഴ പാലത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. പുതിയ പാലത്തിന് നാലു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷ കാലത്തും ഈ പ്രദേശത്തുകാര്‍ ദുരിതംപേറി യാത്ര ചെയ്യേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.