ബന്ദിയാക്കപ്പെട്ട തൊഴിലാളികളെയും വിട്ടയക്കാന്‍ വിമതര്‍ ഒരുങ്ങിയെന്ന് വെളിപ്പെടുത്തല്‍

ന്യൂഡൽഹി: ഇറാഖിലെ തിക്രീതിൽ ആശുപത്രിയിൽ കുടുങ്ങിയ മലയാളി നഴ്സുമാ൪ക്കു പുറമെ മൂസിലിൽ ബന്ദിയാക്കപ്പെട്ട ഉത്തരേന്ത്യൻ തൊഴിലാളികളെയും വിട്ടയക്കാൻ വിമത൪ തയാറായതായി വെളിപ്പെടുത്തൽ. മൂസിലിൽനിന്ന് ഇ൪ബിലിൽ എത്തിക്കാനായിരുന്നു ഐ.എസ്.ഐ.എസ് സൈനികരുടെ തീരുമാനം.
പത്തുദിവസം മുമ്പ് ഇതിനായി  39 പേരെയും വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെങ്കിലും മേഖലയിലെ നിലക്കാത്ത സ്ഫോടനങ്ങളും കനത്ത വെടിവെപ്പുംമൂലം പാതിവഴിയിൽ മുടങ്ങുകയായിരുന്നെന്ന്  ബന്ദികളിലൊരാളുടെ അടുത്ത സുഹൃത്തായ മെജോ൪ സിങ് ഒരു ദേശീയ മാധ്യമവുമായി പങ്കുവെച്ചു. ഓടി രക്ഷപ്പെട്ടുകൊള്ളാൻ വിമത൪ നി൪ദേശിച്ചതനുസരിച്ച് തൊഴിലാളികൾ ചെറുകൂട്ടങ്ങളായി നീങ്ങിയെങ്കിലും ഏറെ ദൂരം പോകാനായില്ളെന്നും നിലവിൽ അവരെ ഒരു വസ്ത്ര നി൪മാണശാലയിലാണ് പാ൪പ്പിച്ചിരിക്കുന്നതെന്നും സിങ് പറയുന്നു.  
ബന്ദിയാക്കപ്പെട്ട  തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തിരുന്ന ഇയാൾ വേതനംകുറവായതുമൂലം കമ്പനി വിടുകയായിരുന്നു. നിലവിൽ ബഗ്ദാദിലെ ഹോട്ടലിൽ പാചകക്കാരനായ മെജോ൪ സിങ് ബന്ദിയാക്കപ്പെട്ട സുഹൃത്തുക്കളുമായി നിരന്തര സമ്പ൪ക്കം പുല൪ത്തിവന്നിരുന്നു. ഈ കമ്പനിയിൽനിന്ന് വിട്ടുപോകാൻ ഉപദേശിച്ചിരുന്നെങ്കിലും കുറച്ചെന്തെങ്കിലും സമ്പാദിച്ച് ദീപാവലി അവധിക്ക് നാട്ടിൽ പോയ ശേഷം നല്ല വല്ല ജോലിയും നോക്കണം എന്ന തീരുമാനത്തിലായിരുന്നു അവ൪.
തൊഴിലുടമകൾ ഉപേക്ഷിച്ചു പോയതോടെയാണ് വിമത൪ ഇവരെ നിയന്ത്രണത്തിലാക്കിയതെന്നും വെള്ളവും ഭക്ഷണവും നൽകുകയും നന്നായി പെരുമാറുകയും ചെയ്തിരുന്നെന്നുമാണ് കൂട്ടുകാ൪ അറിയിച്ചിരുന്നത്.
എന്നാൽ ഈ വെളിപ്പെടുത്തൽ സംബന്ധിച്ച് പ്രതികരിക്കാൻ ബഗ്ദാദിലുള്ള വിദേശകാര്യ മന്ത്രാലയത്തിൻെറ പ്രത്യേക ദൂതൻ സുരേഷ് കെ. റെഡ്ഡി വിസമ്മതിച്ചു.
 കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മുഴുവൻ തിരിച്ചത്തെിക്കാൻ വേണ്ട കഠിനപരിശ്രമം നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.