ജയലളിതക്കെതിരായ കേസ്: സ്റ്റേ നീട്ടി

ന്യൂഡൽഹി:  അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ ബംഗളൂരു കോടതിയിൽ നടക്കുന്ന വിചാരണക്ക് അനുവദിച്ച സ്റ്റേ സുപ്രീംകോടതി ഈ മാസം 16 വരെ നീട്ടി. ജസ്റ്റിസുമാരായ ജെ.എസ്. കെഹാ൪, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ചിൻേറതാണ് വിധി. ജൂൺ 16ന് നടക്കുന്ന വാദംകേൾക്കൽ വരെയാണ് ഇടക്കാല ഉത്തരവെന്ന് കോടതി വ്യക്തമാക്കി.തമിഴ്നാട് വിജിലൻസ് അടുത്ത വെള്ളിയാഴ്ചക്കകം കേസിൽ  പ്രതികരണം അറിയിക്കണം. ബംഗളൂരു കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ടുനടക്കുന്ന സിവിൽ നടപടികൾക്ക് സ്റ്റേ ബാധകമാകില്ളെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.