എല്ലുന്തിയ ശരീരവുമായി ഊലി; അധികൃതര്‍ക്ക് മൗനം

പനമരം: മാതോത്ത്പൊയില്‍ പണിയ കോളനിയിലെ ഊലി (65) എല്ലും തോലുമായി അധികൃതരുടെ കനിവ് കാത്തുകഴിയുന്നു. പോഷകാഹാരവും മരുന്നും ലഭ്യമാകാതെ ഊലി നരകിക്കുമ്പോഴും ആദിവാസി ക്ഷേമത്തിനുള്ള സംവിധാനങ്ങളൊന്നും ഇവിടെ എത്തുന്നില്ല. മാതോത്ത്പൊയില്‍ കോളനിയില്‍ ഊലിക്ക് ചെറിയ കൂരയുണ്ട്. ഏക മകന്‍ ബാലന്‍ ഇവരെ ഉപേക്ഷിച്ച് കമ്പളക്കാട് കോളനിയില്‍ ഭാര്യയുമൊത്ത് കഴിയുകയാണ്. ഭര്‍ത്താവ് മരിച്ചതോടെ ഊലി തനിച്ചായി. ഈ അവസ്ഥയില്‍ ബന്ധത്തില്‍പ്പെട്ട യുവാവും ഭാര്യയും ഊലിയുടെ വീട്ടിലേക്ക് താമസം മാറ്റി. ഇപ്പോള്‍ ഇവരുടെ സംരക്ഷണയിലാണ്. ഊലിയെ പോലെ വേറെയും ആളുകള്‍ മാതോത്ത്പൊയില്‍ കോളനിയില്‍ മൃതപ്രായരായി കിടക്കുന്നുണ്ട്. കോളനിയിലെ പുരുഷന്മാരില്‍ 90 ശതമാനവും മദ്യത്തിന് അടിമകളാണെന്നത് ദുരവസ്ഥക്ക് ആക്കം കൂട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.