പെരിന്തല്‍മണ്ണ: മണ്ണാര്‍ക്കാട് റോഡിലെ 15ഓളം സ്ഥാപനങ്ങള്‍ മാലിന്യം പൊതു ഓടയിലേക്ക് തള്ളുന്നതായി കണ്ടെത്തി. ഹോട്ടലുകള്‍, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളാണ് ഗുരുതര നിയമലംഘനം നടത്തിയത്. ഓടയിലേക്ക് മാലിന്യം തള്ളാന്‍ ഉപയോഗപ്പെടുത്തുന്ന പൈപ്പുകളും മറ്റ് സംവിധാനങ്ങളും ഉടന്‍ പൊളിച്ചു നീക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി. ഏഴുദിവസത്തിനകം ഇവ പൊളിച്ച് മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിക്കണം. ഇത് പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും നഗരസഭ മുന്നറിയിപ്പ് നല്‍കുന്നു. നേനായാട്ടുപാലം, പുഷ്പഗിരി പാടം നിവാസികളുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭ ഇക്കാര്യം പരിശോധിച്ചത്. നഗരത്തിലെ ഹോട്ടലുകളും ആശുപത്രികളും തള്ളുന്ന മാലിന്യം ഒഴുകി വന്നടിയുന്നത്് ഈ ഭാഗത്താണ്. ജീവിതം ദുസ്സഹമായ ഘട്ടത്തിലാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങിയത്. ഇതിന് മുന്നോടിയായി നഗരസഭ സെക്രട്ടറിക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. മാലിന്യം നിര്‍ബാധം തള്ളുന്നത് കണ്ടെത്തിയതോടെ പ്രദേശവാസികള്‍ കാലങ്ങളായി ഉന്നയിക്കുന്ന ആക്ഷേപം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.