ധോണിക്കെതിരെ ആദായവകുപ്പിന്‍്റെ അന്വേഷണം

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. റിയൽ എസ്റ്റേറ്റ് അമ്രപാലി ഗ്രൂപ്പ് ധോണിക്ക് നൽകിയ 75 കോടി രൂപയുടെ ചെക്കിനെ സംബന്ധിച്ചാണ് അന്വേഷണം. അമ്രപാലി ഗ്രൂപ്പിന്‍്റെ ബ്രാൻഡ് അംബാസിഡറാണ് ധോണി.
അമ്രപാലി ഗ്രൂപ്പ് ചെയ൪മാൻ അനിൽ ശ൪മ്മയുടെ പേരിലാണ് ധോണിക്ക്  75 കോടി രൂപയുടെ പോസ്റ്റ് ഡേറ്റഡ് ചെക്ക് നൽകിയത്. ആദായവകുപ്പിന്‍്റെ റാഞ്ചി യൂനിറ്റാണ് അന്വേഷണം നടത്തുന്നത്. 2012 ൽ ഇഷ്യു ചെയ്ത ചെക്ക് 2014 ലാണ് പണമാക്കിയത്.
ചെക്കിനെ കുറിച്ച് ധോണിയും കമ്പനി അധികൃതരും വ്യത്യസ്ത വിശദീകരണമാണ് നൽകിയിരിക്കുന്നത്. അമ്രപാലി ഗ്രൂപ്പിന്‍്റെയും ധോണിയുടെയും സംയുക്ത സംരംഭമായ അമ്രപാലി മഹി ഡെവലപ്പേഴ്സിൽ ധോണി നിക്ഷേപിച്ച തുകയുടെ സെക്യൂരിറ്റിയായാണ് ചെക്ക് നൽകിയതെന്നാണ് അമ്രപാലി ഗ്രൂപ്പ് നൽകുന്ന വിശദീകരണം. ഈ സ്ഥാപനത്തിൽ  ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്തിന്  25 ശതമാനം ഓഹരിയുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.