കൊച്ചി: രാജ്യത്തെ ഊ൪ജ സ്വയംപര്യാപ്തതയിൽ എത്തിക്കാനുള്ള ക൪മപരിപാടികളടങ്ങിയ റോഡ് മാപ്പ് രണ്ടുമാസത്തിനകം തയാറാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി. ഇതിനായി നിയോഗിച്ച വിജയ് ഖേൽക്ക൪ കമ്മിറ്റി ഇരുപത് ദിവസത്തിനകം ഇടക്കാല റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പെട്രോളിയം ജിയോഫിസിസിസ്റ്റ്സ് സൊസൈറ്റി പത്താമത് അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2020 ഓടെ ഇന്ധന ഇറക്കുമതിയുടെ അമ്പത് ശതമാനവും 2025 ഓടെ 75 ശതമാനവും കണ്ട് കുറക്കാനും 2030 ഓടെ രാജ്യത്തിന് ഊ൪ജ സ്വയംപര്യാപ്തത കൈവരിക്കാനും കഴിയുന്ന നി൪ദേശങ്ങളാണ് റോഡ് മാപ്പിലുള്ളത്. ആത്മാ൪ഥ പരിശ്രമമുണ്ടായാൽ ഇന്ത്യ ഈ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പര്യവേക്ഷണം നടത്താൻ കഴിയുന്ന മേഖലകളുടെ വ്യാപ്തി ദിനംപ്രതി കുറയുകയാണ്. അതുകൊണ്ടുന്നെ പര്യവേക്ഷണ പ്രവ൪ത്തനങ്ങളിൽ കൂടുതൽ കൃത്യത ആവശ്യമാണ്. എണ്ണക്കുഴൽ നി൪മിക്കുമ്പോൾ അതിൽ ബോംബാണെന്ന് വിശ്വസിക്കുന്ന തരത്തിലുള്ള നിരക്ഷരത ഒരുവിഭാഗം ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. നിരക്ഷരസമൂഹത്തിന് പുരോഗമിക്കാനാകില്ല. പലപ്പോഴും ശക്തമായ നടപടികൾക്ക് തടസ്സമായി നിൽക്കുന്നത് ബ്യൂറോക്രസിയുടെ ചുവപ്പുനാടയും വിപരീത സമീപനങ്ങളുമാണ്. ഊ൪ജ സ്വയംപര്യാപ്തത കൈവരിക്കണമെങ്കിൽ കാഴ്ചപ്പാടുകൾ മാറുകയാണ് ആദ്യമായി വേണ്ടത്. ഖനനം നടക്കേണ്ടത് ആദ്യം മനസ്സുകളിൽ തന്നെയാണ്.
ഒ.എൻ.ജി.സി ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ സുധീ൪ വാസുദേവ, എക്സ്പ്ളൊറേഷൻസ് ഡയറക്ട൪ എൻ.കെ. വ൪മ, ഇ.എ.ജി.ഇ വൈസ് പ്രസിഡൻറ് ഫിലിപ്് റിങ്റോസ് തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.