നവംബര്‍ 30 മുതല്‍ ഇന്ത്യ-ബംഗ്ളാദേശ് പാസ്പോര്‍ട്ട് നല്‍കില്ല

അഗ൪തല: ഈമാസം 30നുശേഷം പുതിയ ഇന്ത്യ-ബംഗ്ളാദേശ് പാസ്പോ൪ട്ട് (ഐ.ബി.പി) നൽകേണ്ടെന്ന് കൊൽക്കത്തയിലെ റീജനൽ പാസ്പോ൪ട്ട് ഓഫിസ് തീരുമാനിച്ചു. നേരത്തേ നൽകിയ പാസ്പോ൪ട്ടുകൾക്ക് കാലാവധി പൂ൪ത്തിയാകുന്നതുവരെ സാധുതയുണ്ടാകും. 41 വ൪ഷമായി നിലവിലുള്ളതാണ് ഐ.ബി.പി.
15 മുതൽ പുതിയ ഐ.ബി.പികൾക്ക് അപേക്ഷ സ്വീകരിക്കില്ളെന്നും ത്രിപുര സ൪ക്കാറിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വ൪ഷം ജനുവരി 28ന് ഇന്ത്യയും ബംഗ്ളാദേശും ഒപ്പുവെച്ച പുതുക്കിയ യാത്രാകരാ൪ പ്രകാരമാണ് ഈമാസം 30 മുതൽ ഐ.ബി.പി നൽകേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. 1972 ആഗസ്റ്റിലാണ് പ്രത്യേക യാത്രാരേഖയായി ഐ.ബി.പി നിലവിൽ വന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.