ന്യൂദൽഹി: ആസിഡും മറ്റു മാരകമായ വസ്തുക്കളും വിൽക്കുന്നതിന് നിയന്ത്രണമേ൪പ്പെടുത്തി നിയമമുണ്ടാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നി൪ദേശം നൽകി. ആസിഡ് ആക്രമണത്തിലെ ഇരകൾക്ക് നഷ്ടപരിഹാരമായി മൂന്നുലക്ഷം രൂപ നൽകണമെന്നും ജസ്റ്റിസ് ആ൪.എം. ലോധയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിധിച്ചു.
ആസിഡിൻെറ വിൽപന നിയന്ത്രിക്കാൻ ചട്ടങ്ങളുണ്ടാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രസ൪ക്കാ൪ തയാറാക്കുന്ന കരട് അടിസ്ഥാനമാക്കി മാ൪ഗനി൪ദേശങ്ങളുണ്ടാക്കണം. കേന്ദ്രസ൪ക്കാറിൽ നിന്ന് കരട് ലഭിച്ച് മൂന്നുമാസത്തിനകം ഇവ൪ ചട്ടങ്ങളുണ്ടാക്കണം. 1919ലെ വിഷനിയമം ഭേദഗതി ചെയ്ത് ആസിഡ് ആക്രമണം ജാമ്യമില്ലാ കുറ്റമാക്കി ചട്ടമുണ്ടാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.
2006ൽ ദൽഹിയിൽ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി സമ൪പ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ആസിഡ് ആക്രമണത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ 17 സംസ്ഥാനങ്ങളുണ്ടാക്കിയ പദ്ധതി അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരത്തുക പോലും മതിയായതല്ല. ആക്രമണം വഴിയുണ്ടാകുന്ന വൈകല്യം മാറ്റാൻ പ്ളാസ്റ്റിക് സ൪ജറി അടക്കമുള്ള ചെലവേറിയ ചികിത്സ വേണ്ടി വരുമെന്ന് സംസ്ഥാനങ്ങൾ പരിഗണിച്ചില്ല. അതിനാൽ നഷ്ടപരിഹാരം മൂന്ന് ലക്ഷമാക്കണമെന്ന സോളിസിറ്റ൪ ജനറലിൻെറ അഭിപ്രായം സ്വീകരിക്കുകയാണെന്ന് കോടതി അറിയിച്ചു. ഇതിൽ ഒരുലക്ഷം രൂപ ആക്രമണം നടന്ന് 15 ദിവസത്തിനകം നൽകണം. ബാക്കി രണ്ടുലക്ഷം രണ്ട് മാസത്തിനകം കൊടുത്തുതീ൪ക്കണമെന്നും ബെഞ്ച് നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.