കൊൽക്കത്ത: പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റമദാൻ മാസത്തിൽ നടത്തരുതെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ രംഗത്ത്. കൊൽക്കത്തിൽ വിവിധ സംഘടനകൾ പ്രകടനം നടത്തുകയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകുകയും ചെയ്തു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ജൂലൈ 11,15,19,22,25 തീയതികളിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. റമദാൻ മാസം ജൂലൈ രണ്ടാം വാരത്തിൽ ആരംഭിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണ൪ മീരാ പാണ്ഡെയെ കണ്ടെങ്കിലും സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഒന്നും ചെയ്യാനാവില്ലെന്ന് അറിയിച്ചതായി പ്രതിഷേധ പ്രകടനത്തിൻെറ കൺവീന൪ മുഹമ്മദ് അയാസുൽ ഹഖ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമീഷൻ അനുകൂല തീരുമാനമെടുക്കുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖില ബംഗാൾ ന്യൂനപക്ഷ യുവജന ഫെഡറേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഖുമറാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.