സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്യൂണിനേയും പുറത്താക്കി

തിരുവനന്തപുരം: സോളാ൪ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട ശുചീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരാളെകൂടി ഒഴിവാക്കി. ഓഫീസിലെ പ്യൂൺ ജേകബിനെയാണ് പുറത്താക്കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലെ മൂന്ന് പേരെ നേരത്തെ പുറത്താക്കിയിരുന്നു. പേഴ്സൺ അസിസ്റ്റന്‍്റ് ജോപ്പനെയും ഗൺമാൻ സലിം രാജിനെയുമായിരുന്നു പുറത്താക്കിയത്. എന്നാൽ, സോളാ൪ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി ജേകബിനു ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. സരിതയുടെയും ബിജു രാധകൃഷ്ണന്റെും നേതൃത്വത്തിലുള്ള ടീം സോളാറിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട് സഹായം ചെയ്തെന്ന ആരോപണം ഉയ൪ന്നിരുന്നു. സരിതയുമായി ബന്ധമുണ്ടെന്ന വാ൪ത്തകളുടെ അടിസ്ഥാനത്തിലാണ് ജോപ്പനെ ഓഫീസ് സ്റ്റാഫിൽ നിന്ന് പുറത്താക്കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.