ബ്രിട്ടീഷ് വിസക്ക് കൂടുതല്‍ നിയന്ത്രണം

ലണ്ടൻ: ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഘാന, നൈജീരിയ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദ൪ശക൪ക്ക് 3000 ബ്രിട്ടീഷ് പൗണ്ടിൻെറ ( 2,76,293 രൂപ) സുരക്ഷാ ബോണ്ട് ഏ൪പ്പെടുത്താൻ ബ്രിട്ടൻ ആലോചിക്കുന്നു. നവംബ൪ മുതൽ ബ്രിട്ടൻ സന്ദ൪ശിക്കുന്നവ൪ക്ക് പുതിയ നിബന്ധന ബാധകമാകുമെന്ന് ബ്രിട്ടനിലെ ദ സൺഡേ ടൈംസ് പത്രം റിപ്പോ൪ട്ട് ചെയ്യുന്നു.
ആറു മാസത്തേക്കാണ് ബോണ്ടിൻെറ കാലാവധി. ആറു മാസത്തിൽ കൂടുതൽ താമസിക്കുന്നവരുടെ ബോണ്ട് സ൪ക്കാറിലേക്ക് കണ്ടുകെട്ടും.
ബ്രിട്ടനിലേക്ക് ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ വ്യവസ്ഥ കൊണ്ടുവരുന്നത്. തുടക്കത്തിൽ സന്ദ൪ശകരെയാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെങ്കിലും  ക്രമേണ എല്ലാവ൪ക്കും ഇത് ബാധകമാക്കുമെന്നാണ് പത്രം പറയുന്നത്.  കഴിഞ്ഞ വ൪ഷം 2,96,000 സന്ദ൪ശകരാണ് ആറു മാസത്തെ വിസയിൽ ഇംഗ്ളണ്ട് സന്ദ൪ശിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.