ഓഹരി സൂചികകള്‍ കൂപ്പുകുത്തി

മുംബൈ: രാജ്യാന്തര വിപണികളിലെ തക൪ച്ചക്ക് ചുവടുപിടിച്ച് ഇന്ത്യയിലെ ഓഹരി വിപണികളിലും വൻ തക൪ച്ച. ബോംബെ ഓഹരി വില സൂചിക (സെൻസെക്സ്) 20,000 പോയൻറിലും ദേശീയ ഓഹരി വില സൂചിക (നിഫ്റ്റി) 6000ത്തിലും താഴെയാണ് ഇടപാടുകൾ അവസാനിപ്പിച്ചത്.
അമേരിക്കയിലെ ഫെഡറൽ റിസ൪വ് സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ വലുപ്പം കുറക്കാൻ തീരുമാനിച്ചതും ചൈനയിൽ വ്യവസായ ഉൽപാദനരംഗത്തുണ്ടായിട്ടുള്ള മാന്ദ്യവുമാണ് തക൪ച്ചക്ക് കാരണം. മാ൪ച്ചിലെ നാലാം പാദ ഫലത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് തിരിച്ചടി നേരിട്ടതും വിപണിക്ക് പ്രഹരമായി.  വ്യാഴാഴ്ച മാത്രം നിക്ഷേപകരുടെ ഓഹരികളുടെ മൂല്യത്തിൽ 1.3 ലക്ഷം കോടിയുടെ കുറവ് സംഭവിച്ചു.
വ്യാഴാഴ്ച 387.91 പോയൻറ് ഇടിഞ്ഞ സെൻസെക്സ് 19,674.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 127.45 പോയൻറ് ഇടിഞ്ഞ് 5967.05ലെത്തി. രണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് സൂചികകൾ.
വൻകിട എൻജിനീയറിങ്, വൈദ്യുതി, ബാങ്കിങ് തുടങ്ങിയ മേഖലകളിലെ  കമ്പനികളുടെ ഓഹരികളിലാണ് കാര്യമായ തക൪ച്ച നേരിട്ടത്. എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയ൪ടെൽ , ഭെൽ, ജിൻഡാൽ സ്റ്റീൽ എന്നിവയാണ് കാര്യമായ നഷ്ടം സംഭവിച്ച മുൻനിര ഓഹരികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.