‘കോടതികള്‍ സാധാരണക്കാരന്‍െറ ഭാഷ സ്വീകരിക്കണം’

കാസ൪കോട്: കോടതിയുടെ ഇംഗ്ളീഷ് ഭാഷ മാറ്റി സാധാരണക്കാരൻെറ ഭാഷയിൽ കോടതി വ്യവഹാരങ്ങൾ  നടത്തണമെന്ന് ഔദ്യാഗിക ഭാഷ ഉന്നതതല സമിതി അംഗവും എഴുത്തുകാരനുമായ കെ.എൽ. മോഹനവ൪മ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഭരണഭാഷ വാ൪ഷികാഘോഷത്തിൻെറ ഭാഗമായി ജില്ല ഭരണകൂടം സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയിൽ എന്ത് നടക്കുന്നുവെന്ന് സാധാരണക്കാ൪ക്ക് അറിയുന്നില്ല. സാധാരണക്കാരൻെറ ഭാഷ ഇന്നും കോടതിക്ക് പുറത്തുതന്നെയാണ്. അതത് പ്രദേശത്തിൻെറ ഭാഷ കൂടി ഉൾപ്പെട്ടതായിരിക്കണം ഭരണഭാഷ. പൊതുജനങ്ങളുമായി സംസാരിക്കാൻ സ൪ക്കാ൪ സാധാരണക്കാരൻെറ ഭാഷതന്നെ ഉപയോഗിക്കണം.  അതി൪ത്തി പ്രദേശമായ കാസ൪കോട്ട് നീതി ഉറപ്പാക്കാൻ കന്നടക്കാ൪ക്ക് കൂടി പരിഗണന നൽകണമെന്നും മോഹനവ൪മ അഭിപ്രായപ്പെട്ടു. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ടുതന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണമെന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ പറഞ്ഞു.  കാസ൪കോടിൻെറ വൈവിധ്യം നിലനി൪ത്തി ഭരണഭാഷ നടപ്പാക്കണമെന്നും ഇംഗ്ളീഷ് മിശ്രിത പത്രഭാഷകൾ ഭാഷയുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നുവെന്നും ഡോ. എ.എം. ശ്രീധരൻ അഭിപ്രായപ്പെട്ടു.എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാരായണൻ പേരിയ, വി.വി. പ്രഭാകരൻ, പത്മനാഭൻ ബ്ളാത്തൂ൪, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവ൪ പങ്കെടുത്തു. ജില്ല കലക്ട൪ പി. എസ്. മുഹമ്മദ് സഗീ൪ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശൻ നന്ദിയും പറഞ്ഞു. സ൪ക്കാ൪ ജീവനക്കാ൪ക്കുവേണ്ടി നടത്തിയ പ്രശ്നോത്തരി മത്സരത്തിലും ഹൈസ്കൂൾ വിദ്യാ൪ഥികൾക്കുവേണ്ടി നടത്തിയ കവിതാരചന മത്സരത്തിലും വിജയികളായവ൪ക്ക് കെ.എൽ. മോഹനവ൪മ കാഷ് അവാ൪ഡ് വിതരണം ചെയ്തു. പി. സേതുലക്ഷ്മി കുമാരനാശാൻെറ കവിത ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.