കറാക്കസ്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ നിക്കോളസ് മദുരോ വെനിസ്വേലൻ പ്രസിഡന്‍്റായി സ്ഥാനമേറ്റു. ബ്രസീലിയൻ പ്രസിഡന്‍്റ് ദിൽമ റൂസഫ്, ഇറാൻ പ്രസിഡന്‍്റ് അഹമ്മദ് നെജാദ് തുടങ്ങിയ നേതാക്കളെല്ലാം ചടങ്ങിൽ സംബന്ധിച്ചു.
സത്യപ്രതിജ്ഞക്ക് ശേഷം മദുരോ സംസാരിക്കവെ അജ്ഞാതൻ സ്റ്റേജിലേക്ക് കയറി വന്നത് ചടങ്ങിനെ ചെറിയ തോതിൽ തടസ്സപ്പെടുത്തി.
14 വ൪ഷം പ്രസിഡന്‍്റായിരുന്ന ഊഗോ ചാവെസ് അ൪ബുദ ബാധയെ തുട൪ന്ന് അന്തരിച്ച സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ പോരാട്ടത്തിൽ എതിരാളിയായ ഹെൻട്രിക് കാപ്രിലസിനേക്കാൾ 1.5ശതമാനം വോട്ട് അധികം നേടിയാണ് മദുരോ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.