താക്കറെ ഏകാധിപതിയല്ല, വിശാല ഹൃദയനായിരുന്നുവെന്ന് ഗഡ്കരി

മുംബൈ: അന്തരിച്ച ശിവസേനാ നേതാവ് ബാൽതാക്കറെ ഏകാധിപതിയാണെന്ന ചിലരുടെ വാദം ശരിയല്ലെന്ന് ബി.ജെ.പി പ്രസിഡൻറ് നിതിൻ ഗഡ്കരി. തുറന്ന ഹൃദയമുള്ള മനുഷ്യനാണ് താക്കറെയന്നും വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തിയാണ് അദ്ദേഹം തീരുമാനമെടുക്കാറുള്ളതെന്നും ഗഡ്കരി പറഞ്ഞു. താക്കറെയെ കുറിച്ച് എം.പി സഞ്ജയ് റോത്ത് എഴുതിയ പുസ്തകത്തിൻെറ  പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാലാ സാഹെബ് തുറന്ന ഹൃദയമുള്ള മനുഷ്യനാണ്. അദ്ദേഹം ഒരിക്കലും ജാതി അടിസ്ഥാനമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ചില൪ അദ്ദേഹത്തെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, അദ്ദേഹം അങ്ങനെയല്ല. സാഹചര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹം തീരുമാനമെടുക്കാറ്’ -ഗഡ്കരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.