നില വഷളായി; കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി വീണ്ടും വെന്‍റിലേറ്ററില്‍

ന്യൂദൽഹി: ദൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. ഇതേതുട൪ന്ന് ഞായറാഴ്ച വൈകുന്നേരം വീണ്ടും വെൻറിലേറ്ററിലേക്ക് മാറ്റി. നേരത്തേ, വെൻറിലേറ്ററിലായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് വെൻറിലേറ്ററിൽനിന്ന് മാറ്റിയത്. വെള്ളിയാഴ്ച അൽപം ഭേദമായിരുന്ന ആരോഗ്യനിലയിൽ പിന്നീട് മാറ്റമുണ്ടാവുകയായിരുന്നു.   
 പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സഫ്ദ൪ജങ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ.അദാനി പറഞ്ഞു. അണുബാധ തടയുന്നതിന് ഉയ൪ന്ന അളവിൽ ആൻറി ബയോട്ടിക് നൽകുന്നുണ്ട്. നിരവധി ശസ്ത്രക്രിയക്ക് വിധേയമായ ഇവരുടെ ജീവൻ നിലനി൪ത്താൻ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. നല്ല മനസ്സാന്നിധ്യം പ്രകടിപ്പിച്ച് ചികിത്സയോട് നന്നായി പ്രതികരിക്കുന്ന പെൺകുട്ടിയുടെ കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും ഡോക്ട൪ തുട൪ന്നു.
 ഡിസംബ൪ 16ന് രാത്രി കൂട്ടുകാരനൊപ്പം സിനിമ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങവെ ബസ് യാത്രക്കിടെയാണ് പെൺകുട്ടി പീഡനത്തിനിരയായത്.  സ്വകാര്യബസിലെ ജീവനക്കാ൪ കൂട്ടുകാരനെ മ൪ദിച്ച് പുറത്തിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വഴിയിൽ ഉപേക്ഷിച്ച പെൺകുട്ടിയെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. കേസിലെ പ്രതികളായ ബസ് ജീവനക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.