പഴം പഴുത്തപ്പോള്‍ പാര്‍ട്ടിക്ക് വായ്പ്പുണ്ണ്

വോട്ട് ഇങ്ങത്തെിക്കഴിഞ്ഞു. പാര്‍ട്ടികളും മുന്നണികളും ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രസിഡന്‍റ് പദവി സംവരണം ചെയ്തതാണെങ്കില്‍ ആ ഗണത്തില്‍പ്പെട്ടവരെ ജയിപ്പിച്ചില്ളെങ്കില്‍ കസ്തൂരി മാമ്പഴങ്ങള്‍ കാക്കച്ചി കൊത്തിപ്പോവുന്നത് നോക്കി നില്‍ക്കേണ്ടി വരും. ഫോര്‍ എക്സാമ്പ്ള്‍: പ്രസിഡന്‍റാവേണ്ടത് വനിതയാണെന്ന് വെക്കുക. വലിയ കക്ഷിയുടെ ഒരു സ്ത്രീ സ്ഥാനാര്‍ഥിയും തെരഞ്ഞെടുക്കപ്പെട്ടില്ളെങ്കിലോ? അതാ ആദ്യമേ പറഞ്ഞുതരുന്നത്.

ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് കുറച്ചുകൂടി തെളിയിച്ച് പറഞ്ഞാല്‍ അറബിക്കടലോരത്ത് ഭാരതപ്പുഴയോരത്ത് കഴിഞ്ഞകുറി അപ്രകാരം സംഭവിച്ചു. പറ്റെന്ന് പറഞ്ഞാല്‍ ഒരൊന്നൊന്നര പറ്റ്. നാലരപ്പതിറ്റാണ്ടോളം അതായത് ഉണ്ടായ കാലം തൊട്ട് ഇടതുവശം ചേര്‍ന്നായിരുന്നു ഈ പഞ്ചായത്തുകാരുടെ നടപ്പ്. മനംമടുത്ത വലതര്‍ ഗുരുദര്‍ശനത്തെ പുല്‍കുന്ന സംഘടനയെ കൂട്ടി ഒരു പിടുത്തമങ്ങ് പിടിച്ചു. ഫലം വന്നപ്പോ ഭരിക്കാവുന്നതിലും (സഹിക്കാവുന്നതിലും) അപ്പുറത്തെ ഭൂരിപക്ഷം. നാട്ടുകാര്‍ക്ക് മൊത്തം വട്ടായോ എന്ന് ജയിച്ചവര്‍ക്ക് വരെ തോന്നി.

പിന്നെയായിരുന്നു രസം. പിന്നാക്ക വിഭാഗത്തിന് സംവരണം ചെയ്ത അധ്യക്ഷ പദവി കൈയാളാന്‍ ഭരണമുന്നണിയില്‍ ആരുമില്ല. എന്നിട്ടെന്താ? കസേര വീണ്ടും ചുവന്നു. ആറ് മാസം പ്രതിപക്ഷ പ്രസിഡന്‍റ് ഭരണം നിയന്ത്രിച്ചു. ഒടുവില്‍ ഒരുറച്ച ജനറല്‍ കോട്ടയില്‍ സംവരണ സമുദായാംഗത്തെ നിര്‍ത്തി ജയിപ്പിച്ചാണ് കസേര തിരിച്ചുപിടിച്ചത്. ആ പറ്റ് ജില്ലാ പഞ്ചായത്തില്‍ പറ്റാതിരിക്കാന്‍ പഠിക്കാത്ത പണിയും പയറ്റുന്നുണ്ട് പച്ചപ്പാര്‍ട്ടി.

സ്റ്റാറ്റസ്: ചര്‍ച്ചകള്‍ പ്രോപ്പര്‍ ചാനലിലൂടെ പോവുന്നില്ളെന്ന് കണ്ട് പലയിടത്തും ജനം മൈക്ക് കൈയിലെടുക്കുന്നതായി റിപോര്‍ട്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.