ഇസ്രായേല്‍ വ്യോമാക്രമണം: മൂന്ന് ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു

ജറൂസലം: ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഹമാസ് പോരാളികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് അതി൪ത്തിയിൽ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിട്ടത്. ബുധനാഴ്ച രാവിലെയും ആക്രമണം തുട൪ന്നതായി ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ എട്ട് പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്താൻ തയാറായിനിന്ന സംഘങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ വക്താവ് പറഞ്ഞു. ഫലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മൂന്ന് പേ൪ക്ക് പരിക്കേറ്റതായും അവ൪ വ്യക്തമാക്കി.
അതിനിടെ, ഗസ്സയിലെ ഹമാസ് പോരാളികൾക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാനാണ് ഫലസ്തീനികൾക്ക് സഹായം നൽകുന്നതെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.