ന്യൂദൽഹി: 2008ലെ മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയും മുൻ സൈനിക ഒഫീസറുമായ കേണൽ ശ്രീകാന്ത് പുരോഹിതിൻെറ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇടക്കാല ജാമ്യാപേക്ഷയാണ് തള്ളിയത്. പുരോഹിതിനൊപ്പം കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും ജസ്റ്റിസ് എച്ച്.എൽ.ദത്തു,സി.കെ പ്രസാദ് എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളി. ഏഴു പേരുടെ ജീവഹാനിക്കിടയാക്കിയ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.