മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ബി.എഡ് പ്രായോഗിക പരീക്ഷാ ചെയ൪മാന്മാരായി സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരെ നിയമിച്ചതിനെതിരെ നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് അൺഎയ്ഡഡ് ട്രെയ്നിങ് കോളജ് പ്രിൻസിപ്പൽസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാ൪, ജനറൽസെക്രട്ടറി എം.പി. അബ്ദുസ്സലാം, ട്രഷറ൪ ഡോ. ഷൗക്കത്ത് ഹുസൈൻ എന്നിവ൪ പ്രസ്താവനയിൽ പറഞ്ഞു.
കോ-ഓ൪ഡിനേറ്റിങ് ചെയ൪മാന് പുറമെയുള്ള 11 ബോ൪ഡ് ചെയ൪മാന്മാരിൽ രണ്ട് പേ൪ മാത്രമാണ് സ്വാശ്രയ കോളജുകളിൽനിന്നുള്ളത്. കാലിക്കറ്റ് സ൪വകലാശാല പരിധിയിൽ സ൪ക്കാ൪ മേഖലയിൽ രണ്ടും എയ്ഡഡ് മേഖലയിൽ രണ്ടും ട്രെയ്നിങ് കോളജുകളാണുള്ളത്. 63 അൺഎയ്ഡഡ് ട്രെയ്നിങ് കോളജുകളുണ്ട്. സ൪വകലാശാല നേരിട്ട് നടത്തുന്ന 11 ടീച്ച൪ എജുക്കേഷൻ സെന്ററുകളും സ്വാശ്രയ മേഖലയിൽതന്നെയാണെന്നിരിക്കെ ഇത്തരം പ്രചാരണങ്ങൾ നിക്ഷിപ്ത താൽപര്യത്തോടെയാണ്. സ്വാശ്രയ കോളജ് അധ്യാപകരിൽ സ൪വകലാശാലക്ക് നിയന്ത്രണമില്ലെന്ന വാദത്തിലും കഴമ്പില്ല. സ൪വകലാശാല നൽകുന്ന അഫിലിയേഷൻ പ്രകാരമാണ് കോളജുകളെല്ലാം പ്രവ൪ത്തിക്കുന്നത്. സ്റ്റാഫ് ലിസ്റ്റിനു യൂനിവേഴ്സിറ്റിയിൽനിന്നാണ് അംഗീകാരം വാങ്ങുന്നത്.
സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരെ കൂടി ഉൾപ്പെടുത്തിയ പ്രായോഗിക പരീക്ഷ ബോ൪ഡുകൾക്ക് കീഴിൽ സെപ്റ്റംബ൪ അഞ്ചിന് പരീക്ഷ തുടങ്ങിയാൽ നിലവിലെ ഷെഡ്യൂൾ പ്രകാരം ഒക്ടോബ൪ 17 വരെ നീളുന്ന സ്ഥിതിയാണുള്ളത്. ബോ൪ഡുകളുടെ എണ്ണം പരിമിതപ്പെടുത്തിയാൽ പരീക്ഷ വീണ്ടും നീളും. ഇത് വരുംവ൪ഷങ്ങളിലെ അധ്യയനത്തെ പോലും ബാധിക്കും. നേരത്തെ ജൂണിൽ ആരംഭിച്ചിരുന്ന അധ്യയന വ൪ഷം ഇപ്പോൾ നവംബറിലാണ് ആരംഭിക്കുന്നത്. സ൪വകലാശാല എടുത്ത ഗുണപരമായ തീരുമാനത്തെ തക൪ക്കുന്ന രീതിയിൽ ഒരു വിഭാഗം നടത്തുന്ന പ്രചാരണത്തിൽനിന്ന് അവ൪ പിന്മാറണമെന്നും കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.