മുംബൈ ഭീകരാക്രമണം: ജന്ദലിന്‍െറ സഹായി പിടിയില്‍

മുംബൈ: മുംബൈ ഭീകരാക്രമണ കേസിൽ പൊലീസ് ചോദ്യം ചെയ്യുന്ന ലശ്ക൪ നേതാവ് അബൂജന്ദലിൻെറ അടുത്ത സഹായി അബ്ദുൽ റാഫിയെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി. മൂന്നു ദിവസം മുമ്പ് പിടിയിലായ ഇയാളെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
അബൂ ജന്ദലിനെ ചോദ്യം ചെയ്തതിൽനിന്നാണ് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്യോറിയ സ്വദേശിയായ ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. 2005-2008 കാലയളവിൽ സൗദി അറേബ്യയിലിരിക്കെ മുംബൈ ആക്രമണത്തിൻെറ  സൂത്രധാരന്മാരിൽ ഒരാളാണെന്ന് കരുതുന്ന പാകിസ്താൻ സ്വദേശി അൻസാരിയുമായി റാഫി ബന്ധപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗൾഫിൽനിന്ന് തിരിച്ചത്തിയ ശേഷം ബീഡിൽ സ്റ്റേഷനറി കട നടത്തി വരികയായിരുന്നു ഇയാൾ. ആക്രമണത്തെക്കുറിച്ച് റാഫിക്ക് നേരത്തെ വിവരമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.