സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

കാരയ്ക്കാമണ്ഡപം: ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ച് വീട് പൂ൪ണമായും കത്തിനശിച്ചു. പണവും രേഖകളുമുൾപ്പെടെ അഗ്നിക്കിരയായി.
പഴയകാരയ്ക്കാമണ്ഡപം പൊന്നുമംഗലം പണയിൽ വീട്ടിൽ മാഹീൻ -ബീമാകണ്ണ് ദമ്പതികളുടെ വീടാണ് വെള്ളിയാഴ്ച വൈകുന്നേരം 3.45ഓടെ കത്തിനശിച്ചത്. അടുക്കളയിലെ വിറക് അടുപ്പ് കത്തിച്ചശേഷം ദമ്പതികൾ മുറിയിൽ സംസാരിച്ചിരിക്കുന്നതിനിടെ തീ പുറത്തേക്ക് പടരുകയായിരുന്നു.
മേൽക്കൂരക്ക് തീപിടിച്ചതുകണ്ട് അയൽവാസികൾ വിളിച്ചപ്പോഴാണ് സംഭവം വീട്ടുകാ൪ അറിയുന്നത്. ഉടൻ ദമ്പതികൾ പുറത്തേക്കോടി. അതിനിടെ തീപട൪ന്ന് ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ചു. ടി.വി, മേശ, കസേരയടക്കം ഉപകരണങ്ങൾ, വസ്ത്രങ്ങൾ, സ൪ട്ടിഫിക്കറ്റുകൾ, 56000 രൂപ എന്നിവ കത്തിനശിച്ചു. മൂന്ന്ലക്ഷം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു. ചെങ്കൽചൂളയിൽനിന്ന് രണ്ട് യൂനിറ്റ് ഫയ൪ഫോഴ്സ് എത്തിയെങ്കിലും 500 ഓളം മീറ്റ൪ അകലെ മാത്രമേ വാഹനമെത്തിക്കാനായുള്ളൂ. തുട൪ന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും ചേ൪ന്ന് തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.