വിവാഹ വാഗ്ദാനം നല്‍കി പീഡനം: രണ്ടുപേര്‍ പിടിയില്‍

മൂവാറ്റുപുഴ: വിവാഹ വാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ച കേസിൽ വളക്കച്ചവടക്കാരനടക്കം രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മുളവൂ൪ പള്ളിപ്പടി വെട്ടിയാംകുന്നേൽ ഷാഫി (31), ആലുവ തോട്ടുംമുഖം ചാത്തോത്ത് ഷമീ൪ (30) എന്നിവരാണ് പിടിയിലായത്. വളക്കച്ചവടക്കാരനായ ഷാഫി, സുഭാഷ് എന്ന പേരിൽ കടാതി പള്ളിപ്പെരുന്നാളിനെത്തിയ പെൺകുട്ടിയെ പരിചയപ്പെടുകയായിരുന്നു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയ വഞ്ചിക്കുകയായിരുന്നു. പിന്നീട് ഷെമീ൪ ആലുവയിലും പെൺകുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചു. ഗ൪ഭിണിയായതോടെ കുഞ്ഞ് ആരുടേതെന്ന ത൪ക്കമാണ് കേസിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.