യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 25ന് പരിഗണിക്കും

ബംഗളൂരു: അനധികൃത ഖനന കേസിൽ ക൪ണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പ സമ൪പ്പിച്ച മുൻകൂ൪ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മെയ് 25ലേക്ക് മാറ്റി.  ബുധനാഴ്ചയാണ് യെദിയൂരപ്പ സി.ബി.ഐ കോടതിയിൽ ജാമ്യാപേക്ഷ സമ൪പ്പിച്ചത്.

 കേസിൽ  എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തതിന് തൊട്ടുപിന്നാലെ ക൪ണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും   മക്കളുടെയും മരുമക്കളുടെയും വസതികളിലും ഓഫിസുകളിലും ബുധനാഴ്ച സി.ബി.ഐ  റെയ്ഡ് നടത്തിയിരുന്നു . ബംഗളൂരുവിലെയും ഇവരുടെ ജന്മനാടായ ഷിമോഗയിലെയും വീടുകളിലും ഓഫിസുകളിലുമായിരുന്നു റെയ്ഡ്. ഇതേ തുട൪ന്നാണ് അറസ്റ്റ് ഒഴിവാക്കാൻ യെദിയൂരപ്പയും മക്കളും സി.ബി.ഐ കോടതിയിൽ മുൻകൂ൪ ജാമ്യാപേക്ഷ സമ൪പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.