യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

ചാലക്കുടി: ട്രാൻസ്പോ൪ട്ട് ബസിൽ രാത്രിയിൽ യാത്ര ചെയ്ത യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ട്രാൻസ്പോ൪ട്ട് ഡിപ്പോയിലെ കണ്ടക്ട൪ ആലപ്പുഴ  തിരുവമ്പാടി  കുതിരപ്പന്തി റോസ് ഹൗസിൽ സുഹാസിനെയാണ് (40) ചാലക്കുടി എസ്.ഐ പി. ലാൽകുമാറും സംഘവും ചേ൪ന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ജനുവരി 27നാണ് കേസിനാസ്പദ  സംഭവം നടന്നത്. വൈകീട്ട് ഏഴിന് കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് കെ.എസ്.ആ൪.ടി.സി ബസിൽ വരുമ്പോൾ ചാലക്കുടി സ്വദേശിനിയായ യുവതിയെയാണ് കണ്ടക്ട൪ അപമാനിക്കാൻ ശ്രമിച്ചത്. ടിക്കറ്റ് നൽകുന്നതിനിടെ യുവതിയുടെ കൈയിൽ  തഴുകുകയും ബസിൽ യാത്രക്കാ൪ കുറഞ്ഞ സമയത്ത് സീറ്റിൽ വന്ന് ശല്യം  ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഇറങ്ങാൻ സമയത്ത് ബാലൻസിനോടൊപ്പം ഫോൺനമ്പ൪ കൊടുത്ത് അശ്ളീലരീതിയിൽ സംസാരിച്ചു. ഇതേ തുട൪ന്ന് യുവതി ചാലക്കുടി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റ൪ ചെയ്ത വിവരം അറിഞ്ഞ പ്രതി മൊബൈൽ നമ്പ൪ ഉപേക്ഷിച്ച് ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വിശദാംശങ്ങൾ കെ.എസ്.ആ൪.ടി.സി തിരുവനന്തപുരം ഹെഡ് ക്വാ൪ട്ടേഴ്സിൽ നിന്നും ലഭിച്ചു. തുട൪ന്നായിരുന്നു അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.