മീനച്ചൂടില്‍ വെന്തുരുകി ജില്ല

പാലക്കാട്: കത്തിയെരിയുന്ന മീനച്ചൂടിൽ ജില്ലയിലെ ജീവിതം ഉരുകിയൊലിക്കുന്നു. വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 39.5 ഡിഗ്രിയായിരുന്നു. ജനുവരി മുതൽ ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കുംഭത്തിലും മഴ പെയ്യാത്തതിനാൽ ജില്ലയിലെ ഡാമുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളുമൊക്കെ വറ്റിത്തുടങ്ങി. ഏറ്റവും കൂടുതൽ ഡാമുകളുള്ള ജില്ലയിൽ കുടിവെള്ളത്തിനായി ജനം പരക്കംപായുകയാണ്. കിണറുകൾ വറ്റിവരണ്ടുകിടക്കുന്നു. താപനില ഒരേനിലയിൽ തുടരുന്നത് ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിൽ ചൂട് കൂടാനാണ് സാധ്യത. കടുത്ത ചൂടിൽ ചിലയിടത്ത് സൂര്യാഘാതവും റിപ്പോ൪ട്ട് ചെയ്തു. ഉച്ച 12 കഴിഞ്ഞാൽ വൈകുന്നേരം നാല് വരെ പുറത്തിറങ്ങാൻ പറ്റാത്തത്ര ചൂടാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ തൊഴിലെടുപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം നി൪ദേശം നൽകികഴിഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.