കൽപറ്റ: ക൪ഷക സംഘടനകൾ ഏപ്രിൽ മൂന്നിന് പ്രഖ്യാപിച്ച വയനാട് ഹ൪ത്താലിന് എൽ.ഡി.എഫ് പൂ൪ണ പിന്തുണ പ്രഖ്യാപിച്ചതായി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയുടെ വിവിധ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ൪ക്കാ൪ അലംഭാവം തുടരുന്നതിനാലാണിത്.
കാ൪ഷിക കടങ്ങൾക്ക് മൊറട്ടോറിയം ഏ൪പ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും ഇനിയും ഫലപ്രദമായിട്ടില്ല. പാട്ടകൃഷിക്കാരെ ക൪ഷകരായി അംഗീകരിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. വിളകൾക്ക് ന്യായമായ വില ഉറപ്പാക്കാനും സ൪ക്കാറിന് സാധിച്ചില്ല.
24 ക൪ഷകരാണ് യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിലെത്തിയശേഷം ജില്ലയിൽ ജീവനൊടുക്കിയത്. സ൪ക്കാറിനെതിരെ ശക്തമായ വികാരമാണ് ജനങ്ങളിലുള്ളത്. അനേകം കോടികൾ ചെലവിട്ട കാരാപ്പുഴ പദ്ധതിയുടെ പ്രയേഅാജനം ഇതുവരെ ജനത്തിന് ലഭിച്ചിട്ടില്ല. ചുണ്ടാലിപ്പുഴ, നൂൽപുഴ, കടമാൻതോട് എന്നിവിടങ്ങളിലായി മന്ത്രി പി.ജെ. ജോസഫ് പ്രഖ്യാപിച്ച മൂന്നു വൻകിട ജലസേചന പദ്ധതികൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്. വയനാടിൻെറ സാഹചര്യത്തിൽ വൻകിട പദ്ധതികൾ ഗുണകരമല്ല. ചെറുകിട പദ്ധതികളാണ് അനിവാര്യം.
സ൪ക്കാ൪ ഇക്കാര്യത്തിൽ പുന൪വിചിന്തനം നടത്തണം. മാ൪ച്ച് 19ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ജില്ലയുടെ ആവശ്യങ്ങൾ പരിഗണിക്കണം. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്ത് നാലു മെഡിക്കൽ കോളജ് പുതുതായി അനുവദിച്ചപ്പോൾ വയനാടിനെ മറന്നു.
പിന്നാക്ക മേഖലയെന്ന പരിഗണനയിൽ ജില്ലയിൽ മെഡിക്കൽ കോളജ് പുതിയ ബജറ്റിൽ അനുവദിക്കണമെന്ന് നേതാക്കൾ പറഞ്ഞു. കൺവീന൪ കെ.വി. മോഹനൻ, വിജയൻ ചെറുകര, പി.കെ. ബാബു എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.