പ്ളാസ്റ്റിക്കിന് പ്രകൃതിയുടെ പ്രതിവിധി

വാഷിങ്ടൺ: മാലിന്യനി൪മാ൪ജനത്തിൽ കല്ലുകടിയായി തുടരുന്ന പ്ളാസ്റ്റിക് എന്ന വില്ലനെ എങ്ങനെ ഒതുക്കാം?
ഉത്തരം കിട്ടാതെ ലോകം പകച്ചുനിൽക്കുന്ന ചോദ്യത്തിന് ഇതാ പ്രകൃതിതന്നെ മറുപടി കണ്ടെത്തിയിരിക്കുന്നു.
അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോൺ മഴക്കാടുകളിൽനിന്നാണ് ഈ ശുഭവാ൪ത്ത.
 പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെയാണ് ഇവിടെനിന്ന് കണ്ടെത്തിയത്. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിൻെറ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകൾ, ചെരിപ്പ് എന്നിവയിലെ മുഖ്യഘടകമായ പോളിയൂറത്തേൻ എന്ന ഘടകത്തെ ഈ ഫംഗസ് ഇല്ലായ്മ ചെയ്യുമെന്നാണ് യേൽ സ൪വകലാശാലയിലെ ഒരു സംഘം കണ്ടെത്തിയിരിക്കുന്നത്.
ഓക്സിജൻെറ അഭാവത്തിലാണ് ഇവക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകുന്നത്. ഈ പുതിയ കണ്ടെത്തൽ ഫലപ്രദമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ഈ ശ്രമം വിജയിച്ചാൽ മാലിന്യ നി൪മാ൪ജനത്തിൽ ലോകം കൊതിക്കുന്ന കാൽവെപ്പായിരിക്കുമത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.