കശ്മീര്‍ വെടിവെപ്പ്; കൊല്ലപ്പെട്ടവരില്‍ മലയാളികള്‍

ശ്രീനഗ൪ : തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ  സി.ആ൪.പി.എഫ് ക്യാമ്പിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട ജവാൻമാരിൽ രണ്ട്  മലയാളികളും. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ സോമൻ പിള്ള, ആലപ്പുഴ ചെന്നിത്തല സ്വദേശി ഷിബു എന്നിവരാണ് കൊല്ലപ്പെട്ട മലയാളി ജവാൻമാ൪. മരിച്ച ജാവേദ് ഹുസൈൻ തമിഴ് നാട് സ്വദേശിയാണ്. ജവാന്മാ൪ പരസ്പരം വെടിവയ്ക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.


സോമൻ പിള്ളയും ഷിബുവും സംഭവസ്ഥലത്തുവെച്ചും ജാവേദ് ആസ്പത്രിയിൽ വെച്ചുമാണ് മരിച്ചത്. തമിഴ്നാട്ടുകാരനായ എസ്.ഡി. മൂ൪ത്തി  ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.

ശനിയാഴ്ച രാത്രി 10.45ഓടെ സി.ആ൪.പി.എഫ് 18 ാം ബറ്റാലിയന്റെ ക്യാമ്പിൽ നിന്ന് വെടിയൊച്ച കേട്ടിരുന്നുവെന്ന് മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


സംഭവസമയം ക്യാമ്പിലുണ്ടായിരുന്ന മറ്റ് സൈനികരെ ചോദ്യം ചെയ്തുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.