അന്തിക്കാട്: തമിഴ്നാട്ടിൽ നിന്ന് കണ്ടശ്ശാംകടവ് ചന്തയിലേക്ക് പച്ചക്കായ കയറ്റിവന്ന മലയാളിയുടെ മിനി ലോറി മേട്ടുപ്പാളയത്തിനടുത്തുവെച്ച് അക്രമികൾ കല്ളെറിഞ്ഞ് തക൪ത്തു. കല്ലൂ൪ സ്വദേശി ദേവസിയുടെതാണ് ലോറി. ലോറിയിൽ ദേവസിയുടെ മകൻ ഷിൻേറാ, ഡ്രൈവ൪ ദിനേശ്, ക്ളീന൪ നിഥിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിൽ ഇവ൪ പച്ചക്കായ വാങ്ങാൻ തമിഴ്നാട്ടിലേക്ക് പോകാറുണ്ട്. ലോറിക്ക് നേരെ കുറവപാളയത്തിന് സമീപം കല്ളേറുണ്ടായി. ഇതോടെ ലോറി റോഡരികിൽ ഒതുക്കി നി൪ത്തി.
തുട൪ന്ന് ബൈക്കിലെത്തിയ മൂന്ന് പേ൪ ഭീഷണി മുഴക്കി ലോറിയുടെ ചില്ലുകൾ തക൪ക്കുകയായിരുന്നു. പരാതി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നൽകിയെങ്കിലും ഗൗനിച്ചില്ളെന്ന് ഡ്രൈവ൪ ദിനേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.