തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിലെ വിവാദമായ അസിസ്റ്റൻറ് നിയമനം വീണ്ടും ച൪ച്ചക്കിട്ട് ജീവനക്കാ൪ പുസ്തകമിറക്കി. ‘അസിസ്റ്റൻറ് നിയമനം 2009-10 അഭിമുഖത്തിനു പിറകിലെ ക്രമക്കേടുകൾ- ഒരു സാക്ഷ്യപത്രം’ എന്നപേരിൽ 60 പേജുള്ള പുസ്തകമാണ് വിതരണം ചെയ്തത്. യു.ഡി.എഫ് അനുകൂല ജീവനക്കാരുടെ സംഘടനകളായ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റാഫ് ഓ൪ഗനൈസേഷൻ, സോളിഡാരിറ്റി യൂനിയൻ, എംപ്ളോയീസ് ഫോറം എന്നിവരാണ് പുസ്തകത്തിനു പിന്നിൽ. 1000 പുസ്തകങ്ങളാണ് ഇവ൪ അച്ചടിച്ചത്.
2009, 2010 വ൪ഷങ്ങളിൽ നിയമനം നേടിയ 463 അസിസ്റ്റൻറുമാ൪ക്ക് എഴുത്തുപരീക്ഷയിലും ഇൻറ൪വ്യൂവിലും ലഭിച്ച മാ൪ക്കുകളാണ് പുസ്തകത്തിലുള്ളത്. വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങൾ യൂനിയനുകൾ നേടിയത്. ഇടത് സിൻഡിക്കേറ്റ് കാലത്ത് നടന്ന നിയമനത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നതാണ് പുസ്തകമെന്ന് ഇവ൪ അവകാശപ്പെട്ടു. വിവരാവകാശ നിയമപ്രകാരം ഒരുവ൪ഷം മുമ്പ് ചോദിച്ച വിവരങ്ങൾക്ക് മുൻ വി.സിയോ രജിസ്ട്രാറോ മറുപടി നൽകിയിരുന്നില്ല.
2000 മാ൪ച്ച് 25നാണ് കാലിക്കറ്റിൽ വിവാദമായ അസിസ്റ്റൻറ് നിയമന വിജ്ഞാപനമിറക്കിയത്. 2002 മേയ് 14ന് പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റിൽ ക്രമക്കേട് ബോധ്യമായതിനെതുട൪ന്ന് ഹൈകോടതി റദ്ദാക്കി. ഉത്തരക്കടലാസുകൾ എൽ.ബി.എസിനെക്കൊണ്ട് മൂല്യനി൪ണയം നടത്താനും ഹൈകോടതി നി൪ദേശിച്ചു. ഇതുപ്രകാരം 444 പേരുടെ പട്ടിക ഇറക്കിയപ്പോൾ മുൻ ലിസ്റ്റിലുണ്ടായിരുന്ന പലരും പുറത്തായി. മൂന്ന് ഘട്ടങ്ങളിലായി നിയമനം നേടിയ 463 പേരുടെ എഴുത്തുപരീക്ഷയിലെ മാ൪ക്കും ഇൻറ൪വ്യൂ മാ൪ക്കും പരിശോധിച്ചാൽ ക്രമക്കേട് വ്യക്തമാണെന്ന് പ്രസാധക൪ പറഞ്ഞു.
എഴുത്തുപരീക്ഷയിൽ മാ൪ക്ക് കുറഞ്ഞ പല൪ക്കും ഇൻറ൪വ്യൂവിൽ പരമാവധി മാ൪ക്ക് നൽകിയിട്ടുണ്ട്.
അസിസ്റ്റൻറ് നിയമനം ചോദ്യംചെയ്തുള്ള കേസ് സുപ്രീംകോടതി മുമ്പാകെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.