കൈയേറ്റം: പുഴയും തോടും ഇടിഞ്ഞുതീരുന്നു

വെള്ളമുണ്ട: പുഴകൾക്കും തോടുകൾക്കും സംരക്ഷണം തീ൪ത്തിരുന്ന പ്രകൃതിദത്ത കവചങ്ങൾ കൈയേറ്റത്തിൽ നശിക്കുന്നു. ഒരുകാലത്ത് പുഴയോരങ്ങളിൽ തിങ്ങിനിറഞ്ഞ കൈതയും ഓടയും ഇല്ലാതാവുകയാണ്. മുളങ്കൂട്ടങ്ങളും നശിച്ചുതീരുന്നു. അശാസ്ത്രീയ തൊഴിലുറപ്പ് പണിയും മണൽവാരലും പുഴയോരങ്ങളിലെ കൈയേറ്റവുമാണ് ഈ സംരക്ഷണച്ചെടികളുടെ നാശത്തിന് വഴിവെച്ചത്.  തൊണ്ട൪നാട്-വെള്ളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽ വ്യാപകമായി ഇവ നശിപ്പിക്കപ്പെട്ടു. വാളാംതോട് പുഴതീരത്തെ ഒരുഭാഗം തൊഴിലുറപ്പ് പണിയിലും മറ്റൊരു ഭാഗം സ്വകാര്യ വ്യക്തിയുടെ കൈയേറ്റത്തിലും നശിച്ചു. പാലയാണ-കക്കടവ് ഭാഗത്തെ അനധികൃത മണലെടുപ്പ് പുഴതീരത്തെ വൻ മരങ്ങൾക്കും ഭീഷണിയായി.  മുമ്പ് തരുവണ-നടക്കൽ തോട്ടിൽ നിന്ന്  കൈത ഇലകൾ ആദിവാസികൾ ശേഖരിച്ചിരുന്നു.ഇത് നശിച്ചത് ആദിവാസികളുടെ വരുമാന മാ൪ഗം മുടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.