ചണ്ഡിഗഢ്: ലോകമുണ്ടായ കാലം മുതല്‍ ബലാല്‍സംഗങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ഹരിയാനയിലെ ബി.ജെ.പി വനിതാ നേതാവ് നിര്‍മല്‍ ഭൈരഗി. റോത്തക്കില്‍ ഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ ഒരേസംഘം തന്നെ രണ്ടുതവണ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് ബി.ജെ.പി വനിതാ സെല്‍ അധ്യക്ഷ കൂടിയായ ഭൈരംഗിയുടെ വിവാദ പ്രസ്താവന.
കഴിഞ്ഞയാഴ്ച കോളജിനു പുറത്തുവെച്ച് അഞ്ചംഗസംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ബോധം കെടുത്തി മാനഭംഗപ്പെടുത്തിയശേഷം യുവതിയെ ദേശീയപാതയില്‍ ഉപേക്ഷിച്ച് ് ഇവര്‍ രക്ഷപ്പെട്ടു. സംഘത്തിലെ രണ്ടുപേര്‍ 2013ല്‍ ഇതേ യുവതിയെ മാനഭംഗപ്പെടുത്തിയതിന് അറസ്റ്റിലായിട്ടുണ്ടെന്നു പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. റോത്തക്കില്‍ യുവതി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാര്‍ സാധ്യമായതുള്ളതെല്ലാം ചെയ്യുമെന്നും എന്നാല്‍ അതിന് സമയമെടുക്കുമെന്നും ഭൈരഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.