ഉത്തരേന്ത്യയില്‍ കനത്തമഴ; ഒമ്പതു മരണം

പറ്റ്ന: ഉത്തരേന്ത്യയില്‍ മഴ ശക്തമായതിന് പിന്നാലെ വ്യാപക അപകടങ്ങളും. ഉത്തരാഖണ്ഡിലും ബിഹാറിലുമുണ്ടായ കനത്ത മഴയില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. കനത്ത മഴയില്‍ റോഡില്‍നിന്ന് തെന്നിയ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ മൂന്നുപേര്‍ മരിച്ചത്. ഉത്തര്‍കാശി ജില്ലയില്‍ വീടിന് മുകളില്‍ മരം വീണ് രണ്ടുപേര്‍ മരിച്ചു. മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ റോഡിലൂടെ സഞ്ചരിക്കവേ ബസ് മറിഞ്ഞ് നൈനിറ്റാളില്‍ ഒരു സ്ത്രീയും മരിച്ചു. മൂന്നു ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള ദേശീയപാത അടച്ചു. അടുത്ത 24 മണിക്കൂറില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനം മുള്‍മുനയിലാണ്. മേഘാലയ, അസം, ബിഹാര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലും മഴ പെയ്തു. ബിഹാറില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുപേര്‍ മരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.