സ്കൂളുകളില്‍ മാനസിക വിദഗ്ധരെ നിയമിക്കണമെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക വികസനത്തിന് സ്കൂളുകളില്‍ മുഴുവന്‍ സമയ മാനസിക വിദഗ്ധരെ നിയമിക്കണമെന്ന് മദ്രാസ് ഹൈകോടതി തമിഴ്നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ദീര്‍ഘകാല ഫലപ്രാപ്തി ലക്ഷ്യംവെച്ചായിരിക്കണം പരിശീലനം ലഭിച്ചവരെ നിയമിക്കാനെന്നും കോടതി നിര്‍ദേശിച്ചു.

പൊതു താല്‍പര്യ ഹര്‍ജി തീര്‍പ്പാക്കി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണാന്‍ ഇത്തരം വിദഗ്ധര്‍ക്ക് സാധിക്കും. ഓരോ സ്കൂളിലും മാനസിക വിദഗ്ധരെ നിയമിക്കുന്നത് ആരോഗ്യമുള്ള വരുംതലമുറയെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.